തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാലമ്മയുടെ ശരണമന്ത്രങ്ങളാല്‍ അനന്തപുരി ഉണര്‍ന്നു. നാളെയാണ് ആറ്റുകാൽ പൊങ്കാല. ഇത്തവണ പൊങ്കാലയിടാന്‍ 50 ലക്ഷം പേര് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു എന്നിവര്‍ പറഞ്ഞു.
65 സ്ഥലങ്ങളില്‍ പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ആകെ 120 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഉത്സവമേഖലയില്‍ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വിപണനവും കര്‍ശനമായി തടയാനുള്ള നടപടികളും സ്വീകരിക്കും. സുരക്ഷയ്ക്കും തിരക്ക് നിയന്ത്രിക്കുന്നതിനുമായി 5 എസ്പിമാരുടെ നേതൃത്വത്തില്‍ 800 വനിതകള്‍ അടക്കം 3300 പോലീസുകാരെ നിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക