വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കവര്‍ച്ച. വിഗ്രഹത്തിന്റെ സ്വര്‍ണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേല്, 10000 രൂപ എന്നിവയാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ആകെ ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പൂജ കഴിഞ്ഞ് പൂജാരി താക്കോല്‍ ക്ഷേത്രത്തില്‍ തന്നെ വച്ചിരുന്നു എന്നും അതുപയോഗിച്ച് തുറന്നാണ് കള്ളന്മാർ മോഷണം നടത്തിയത് എന്നുമാണ് പോലീസ് പറയുന്നത്. ഒരു ഭണ്ഡാരം പൊളിച്ച് ഇതിലെ പണവും മോഷ്ടിക്കുകയും മറ്റൊരു ഭണ്ഡാരം പൊളിക്കാന്‍ ശ്രമിച്ച നിലയിലാണുള്ളത്.
ക്ഷേത്രത്തിൽ അടുത്ത കാലത്തായി ഏറെ നവീകരണ പ്രവൃത്തികള്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മോഷണം ഉണ്ടായത്. കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് വടകര പൊലീസ് അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക