തൊഴിൽ രംഗത്ത് നിന്നും ജീവനക്കാരെ പിരിച്ചു വിടുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. ഗൂഗിളും മെറ്റയും അടക്കം നിരവധി കമ്പനികൾ ആണ് തങ്ങളുടെ തൊഴിലാളികളെ പിരിച്ചു വിട്ടത്. ഗൂഗിൾ ആയിരുന്നു ഈ പിരിച്ചു വിടലിൽ ആദ്യം. പുതിയ സാമ്പത്തിക സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനമാണ് തങ്ങൾ എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് നയിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അന്ന് കമ്പനി സിഒഇ സുന്ദര്‍ പിച്ചൈ ജീവനക്കാരോട് പറഞ്ഞിരുന്നു.
അതേസമയം സുന്ദർ പിച്ചൈക്കെതിരെ ഒരുമിച്ച് രംഗത്തുവന്നിരിക്കുകയാണ് ഗൂഗിൾ ജീവനക്കാർ. കമ്പനിയുടെ ചിലവ് ചുരുക്കൽ നടപടികളുമായി ഉയർന്ന റാങ്കിലുള്ള ജീവനക്കാരടക്കം സഹകരിക്കുമ്പോൾ, സി.ഇ.ഒ കൈപ്പറ്റുന്ന കനത്ത ശമ്പളമാണ് അവരുടെ പ്രതിഷേധത്തിന് കാരണം. കൂട്ടപിരിച്ചുവിടലുകളുടെയും ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുന്നതിന്റെയും ഇടയിൽ പോലും ശമ്പളം കുറക്കാത്ത സുന്ദർ പിച്ചൈയെ അവർ ട്രോളുകളിലൂടെയും മീമുകളിലൂടെയുമാണ് വിമർശിക്കുന്നത്.
പിച്ചൈയുടെ വാർഷിക പ്രതിഫലം 2022-ൽ ഏകദേശം 226 മില്യൺ ഡോളറായി (1847 കോടി രൂപയിലേറെ) ഉയർന്നിരുന്നു. ഇത് ശരാശരി ജീവനക്കാരുടെ ശമ്പളത്തിന്റെ 800 ഇരട്ടിയിലധികമാണെന്ന് കഴിഞ്ഞ മാസം സെക്യൂരിറ്റീസ് ഫയലിംഗിൽ ഗൂഗിൾ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ആണ് പ്രതിഷേധം ശക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക