കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ആറു കൊലപാതകങ്ങളും ചെയ്തത് ജോളിയെന്ന് മകൻ റെമോ റോയിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം അമ്മ തന്നോട് സമ്മതിച്ചുവെന്നാണ് കേസിലെ മൂന്നാം സാക്ഷിയായ റെമോ റോയ് തോമസ് മാറാട് പ്രത്യേക കോടതിയിൽ മൊഴി നൽകിയത്. സാക്ഷികളുടെ എതിർവിസ്താരം ബുധനാഴ്ച നടക്കും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
തന്റെ പിതാവ് റോയ് തോമസിന്റെത് ഉൾപ്പടെ ആറു കൊലപാതകങ്ങളും നടത്തിയത് അമ്മ ജോളിയാണെന്ന് സമ്മതിച്ചതായി റെമോ റോയ് മാറാട് മൊഴി നൽകി. റോയിയുടെ അമ്മ അന്നമ്മ തോമസിനെ ആട്ടിൻസൂപ്പിൽ വളം കലക്കി കൊടുത്തു. മറ്റുള്ളവർക്ക് വെള്ളത്തിൽ സയനൈഡ് കലക്കി കൊടുത്തുമാണ് കൊലപ്പെടുത്തിയത് എന്ന് ജോളി പറഞ്ഞു.
സയനൈഡ് തനിക്ക് എത്തിച്ചു തന്നത് ഷാജി എന്ന എം എസ് മാത്യൂ ആണ്. ഷാജിക്ക് എത്തിച്ചു നൽകിയത് പ്രജികുമാറാണെന്നും റെമോ കോടതിയിൽ പറഞ്ഞു. ജോളിയുടെ മൊബൈൽഫോൺ പോലീസിന് കൈ മാറിയത് റെമോയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക