തന്റെ സമ്മതമില്ലാതെ മുൻ ഭാര്യയും ഹോളിവുഡ് നടിയുമായ ആഞ്ജലീന ജോളി ഫ്രഞ്ച് എസ്റ്റേറ്റായ ചാറ്റോ മിറാവലിന്റെ ഓഹരി രഹസ്യമായി വിറ്റെന്ന ആരോപണവുമായി നടൻ ബ്രാഡ് പിറ്റ് രംഗത്ത്. 2008ലാണ് ഇരുവരും ചേര്‍ന്ന് ഫ്രാൻസിലെ എസ്റ്റേറ്റും വൈനറിയും വാങ്ങുന്നത്. പരസ്പര സമ്മതമില്ലാതെ ഇരുവരും തങ്ങളുടെ ഓഹരി വില്‍ക്കില്ലെന്ന് നേരത്തെ കരാറാക്കിയിരുന്നു. ഈ കരാറിന്റെ ലംഘനമാണ് ആഞ്ജലീന ജോളിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും പിറ്റ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ഒരുമിച്ചു കൂടി ആലോചിക്കാതെ 2021ല്‍ ആഞ്ജലീന ചാറ്റോ മിറാവലിന്റെ ഓഹരി വിറ്റത് തന്നോട് പ്രതികാരം തീര്‍ക്കാനാണെന്ന് ബ്രാഡ് പിറ്റ് പറഞ്ഞു. മനപൂര്‍വം തന്നെ ദ്രോഹിക്കാനാണ് ആഞ്ജലീന ഇത്തരത്തില്‍ ചെയ്തതെന്നും നടപടി നിയമവിരുദ്ധവും അന്യായവുമാണെന്ന് ബ്രാഡ് പിറ്റ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2019ല്‍ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞെങ്കിലും ഇരുവരുടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക