ചികിത്സ ഫലിച്ചില്ലെന്നതുകൊണ്ടോ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചതെന്നതിനാലോ ഇത്തരം സംഭവങ്ങൾ സ്വാഭാവിക ചികിത്സ പിഴവ് എന്ന് വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി. അനസ്തീസിയ പിഴവ് കാരണം രോഗി മരിച്ചെന്ന കേസിൽ പുനലൂർ ഡീൻ ആശുപത്രിയെ കുറ്റവിമുക്തരാക്കിയാണ് പരാമർശം.
കുട്ടികളും വിദ്യാര്‍ഥികളും ചിത്രങ്ങള്‍ കാണുന്നവരാണ്; വിജയ്ക്കെതിരെ പിഎംകെ
വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചെന്ന കേസിൽ ആശുപത്രിക്ക് സംസ്ഥാന കമ്മീഷൻ ഏഴ് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. കുറ്റവിമുക്തരായെങ്കിലും സംസ്ഥാന കമ്മീഷൻ ഉത്തരവിനെ തുടർന്ന് കെട്ടിവച്ച 7 ലക്ഷം രൂപ മരിച്ച രോഗിയുടെ ബന്ധുക്കൾക്ക് മാനുഷിക പരിഗണന വെച്ച് നൽകാൻ തയ്യാറാണെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക