ഡൽഹിയിൽ നടന്ന കർഷക പ്രക്ഷോഭത്തിനിടയിൽ ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുവാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതിനെ ചോദ്യം ചെയ്തുകൊണ്ട് ട്വിറ്റർ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതിയാണ് തള്ളിയത്.
കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ ഇംപെക്സ്, പ്രീമിയം ഗൂഗിൾ ടിവികൾ പുറത്തിറക്കി
മാത്രമല്ല 50 ലക്ഷം രൂപ കോടതി ചെലവ് കെട്ടിവയ്ക്കുവാനും ഉത്തരവിട്ടു. കേസ് നിലനിൽക്കില്ലെന്നും രാജ്യവിരുദ്ധ പരാമർശം നടത്തുന്ന അക്കൗണ്ടുകളും പോസ്റ്റുകളും നീക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്നുമാണ് കോടതി വിലയിരുത്തിയത്.
45 ദിവസത്തിനകം സംസ്ഥാന ലീഗൽ സർവീസസ് സൊസൈറ്റിയുടെ പേരിൽ തുക അടയ്ക്കണം. ഇക്കാര്യം വൈകുകയാണെങ്കിൽ പ്രതിദിനം 5000 രൂപ വീതം ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക