മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ലോക്സഭയിൽ മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട അവിശ്വാസപ്രമേയ ചർച്ച തുടരുന്നതിനിടയിലാണ് രാഹുൽഗാന്ധി ലോക്സഭയിൽ എത്തിയത്. തന്റെ അംഗത്വം തിരിച്ചു തന്നതിൽ നന്ദിയുണ്ടെന്ന് പറഞ്ഞ രാഹുൽഗാന്ധി മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ് ആണെന്നും ബിജെപി രാജ്യസ്നേഹികൾ അല്ല രാജ്യദ്രോഹികൾ ആണെന്നും ആരോപിച്ചു. ഇന്ന് താൻ അദാനിയെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നും അത് അദാനിയെ പറഞ്ഞാൽ കേന്ദ്ര നേതാവിന് പൊള്ളും എന്നും രാഹുൽ പറഞ്ഞു.
നരേന്ദ്രമോദിക്ക് ആഗ്രഹമുണ്ടെങ്കിൽ തന്നെ ജയിലിൽ അടയ്ക്കാം കേന്ദ്രം പത്തുവർഷമായി തന്നെ വേട്ടയാടുകയാണ് രാഹുൽ പറഞ്ഞു. കുറച്ചുദിവസം മുൻപ് താൻ മണിപ്പൂരിൽ പോയിരുന്നു എന്നും പ്രധാനമന്ത്രി ഇതുവരെ പോയില്ല എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മണിപ്പൂരിലെ ദുരിതാശ്വാസക്യാമ്പുകൾ താൻ സന്ദർശിച്ചിരുന്നു എന്നും ഇന്ത്യയുടെ ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാവുന്നില്ല മണിപ്പൂരിനെ സർക്കാർ രണ്ടായി വിഭജിച്ചു.
മണിപ്പൂരിൽ മകന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന അമ്മയെ കണ്ടു അവരോട് സംസാരിച്ചു. നേരിട്ട അതിക്രമത്തെ പറ്റി പറയുമ്പോൾ സ്ത്രീകൾ തളർന്നു വീഴുകയാണ്. മണിപ്പൂരെന്താ ഇന്ത്യയിൽ അല്ലേ രാഹുൽഗാന്ധി ചോദിച്ചു. ശക്തമായ ഭരണപക്ഷ പ്രതിഷേധത്തിനിടെയാണ് രാഹുൽ തന്റെ പ്രസംഗം പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക