ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്ളൈയിങ് കിസ് നൽകിയതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. ബിജെപി വനിതാ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്കി.
സഭയിൽ സംസാരിക്കവെ സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. ‘മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിനെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്ളൈയിങ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്കാരമാണ്’ – എന്നായിരുന്നു അവരുടെ ആരോപണം.
മണിപ്പൂര്‍ വിഭജിക്കപ്പെട്ടിട്ടില്ലെന്നും മണിപ്പൂര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും സ്മൃതി ഇറാനി ലോക്സഭയില്‍ പറഞ്ഞു. നേരത്തെ മണിപ്പൂരില്‍ ഇന്ത്യ കൊല ചെയ്യപ്പെട്ടതായും മണിപ്പൂരിനെ രണ്ടായി വിഭജിച്ചതായും കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സ്മൃതി ഇറാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക