നടിയും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ തടവ് ശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്മോർ കോടതി ഉത്തരവിട്ടു. തീയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ എംപിയും നടിയുമായ ജയപ്രദയ്ക്ക് ആറുമാസം തടവ് ശിക്ഷയും 5000 രൂപ പിഴയുമാണ് എഗ്മോർ കോടതി വിധിച്ചത്.
ജയപ്രദയെ കൂടാതെ മറ്റു രണ്ടുപേരെ കൂടി കേസിൽ എഗ്മോർ കോടതി ശിക്ഷിച്ചു. ജയപ്രതിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ അണ്ണാ ശാലയിൽ പ്രവർത്തിക്കുന്ന തീയേറ്ററിലെ തൊഴിലാളികളുടെ ഇ എസ് ഐ വിഹിതം സർക്കാരിന്റെ ഇൻഷുറൻസ് കമ്പനിയിൽ അടച്ചില്ല എന്നായിരുന്നു ജയപ്രദയ്ക്കെതിരെയുള്ള ഇൻഷുറൻസ് കമ്പനിയുടെ പരാതി.
250ലധികം സിനിമകളിൽ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. 1996 മുതൽ 2022 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ 2004ൽ ലോക്സഭാംഗമായി. 2019ൽ താരം ബിജെപിയിൽ ചേർന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക