കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നത് നിര്‍ത്തുന്നില്ലെന്നും ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടണമെന്നും മകള്‍ അച്ചു ഉമ്മന്‍. സുതാര്യതയോടെ ജീവിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ സല്‍പേരിന് കളങ്കം വരുത്തരുതെന്നത് തന്റെ നിര്‍ബന്ധമാണ്. തന്റെ പേരില്‍ അദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നതിനാലാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
വര്‍ഷങ്ങളായി ദുബായില്‍ ബിസിനസ് നടത്തുന്നവരാണ് ഭര്‍ത്താവിന്റെ കുടുംബം. അതില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് സാമ്പത്തിക സ്രോതസ്സ്. വിവാദങ്ങള്‍ കാരണം ഭര്‍ത്താവിനും കുടുംബത്തിനും കളങ്കം വരാന്‍ പാടില്ല. വിദ്യാഭ്യാസവും പദവിയുമുള്ള വ്യക്തി ഇത്ര അലക്ഷ്യമായി ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്നും അച്ചു ചോദിച്ചു.
പണ്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ ഒരു വിശ്വാസ്യതയുമില്ലാത്ത ഒരാള്‍ വന്ന് ആരോപണം ഉന്നയിക്കുകയും അതിന്റെ പേരിൽ വേട്ടയാടപ്പെടുകയും ചെയ്തു. അന്ന് ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹം പൊതുസമൂഹത്തിനുമുന്പില് വന്നുനിന്നതെങ്കിലും അതിന്റെ പേരില്‍ അദ്ദേഹം സ്വകാര്യമായി ഒരുപാട് നോവും നീറ്റലുമനുഭവിച്ചിരുന്നു. അദ്ദേഹം മരിച്ചിട്ടും വെറുതെ വിടുന്നില്ല. ഈ അതിക്രമങ്ങള്‍ക്ക് പുതുപ്പള്ളി മാപ്പുതരില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക