കോട്ടയം: പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. അമ്പാറ ചിരട്ടയോലിപ്പാറ ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യ ആര്യമോൾ (27) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽവച്ചാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായിരുന്നു ആര്യമോൾ.
പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിന് പ്രവേശിപ്പിച്ച യുവതിയ്ക്ക് ശസ്ത്രക്രിയക്ക് ശേഷം ആന്തരിക രക്തസ്രാവമുണ്ടാവുകയും നില വഷളായതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
22-ാം തീയതിയാണ് യുവതിയെ പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23 ന് ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് 26-ാം തീയതിയാണ് യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സായിരുന്നു ആര്യമോൾ.
ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് ആര്യമോളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക