ഫുട്ബോൾ ലോകകപ്പിന്റെ നൂറാം വാർഷികമായ 2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിൽ നടത്തുമെന്ന് പ്രഖ്യാപിച്ച് ഫിഫ. 3 വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങൾ 2030 പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ അറിയിച്ചു.
യൂറോപ്പിൽ നിന്ന് സ്പെയിൻ, പോർച്ചുഗൽ, തെക്ക അമേരിക്കയിൽ നിന്ന് ഉറുഗ്വായ്, പരാഗ്വേ, അർജന്റീന ആഫ്രിക്കയിൽ നിന്ന് മൊറോക്കോ എന്നീ രാജ്യങ്ങൾക്കാണ് ലോകകപ്പിന് വേദിയാകാൻ കഴിയുന്നത്.
വിഭജിക്കപ്പെട്ട ലോകത്ത് ഫിഫയും ഫുട്ബോളും ഒന്നിക്കുകയാണെന്നും ഫിഫ ലോകകപ്പിന്റെ ശതാബ്ദി ആഘോഷിക്കാൻ തീരുമാനിച്ചെന്നും പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതികരിച്ചു. 2030-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ സംയുക്ത ബിഡ് ഏകകണ്ഠമായി അംഗീകരിച്ചെന്നും അദേഹം പറഞ്ഞു.
2026ലെ ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കും. ലോകകപ്പിന് 48 രാജ്യങ്ങൾ ഉണ്ടാകുമെന്നും ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2022ലെ ലോകകപ്പ് വരെ 32 ടീമുകളാണ് ഉണ്ടായിരുന്നത്. ആതിഥേയ രാജ്യങ്ങൾ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക