ജെറുസലം: ലെബനന് അതിര്‍ത്തിക്കടുത്തുള്ള പട്ടണത്തിലെ 20,000 പേരെ ഒഴിപ്പിക്കുമെന്ന് ഇസ്രയേല്‍. അതിര്‍ത്തി കടന്നുള്ള ആക്രമണം രൂക്ഷമായതോടെയാണ് ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ കിര്യത് ഷിമോണയില്‍ താമസക്കാരെ ഒഴിപ്പിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചത്.
രണ്ടാഴ്ച മുമ്പ് ഗാസയില്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ഇസ്രയേല്‍-ലെബനന് അതിര്‍ത്തിയില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്.
അതിര്‍ത്തിയിലെ ചില പ്രദേശങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ച് സൈനിക മേഖലകളായി ഇസ്രയേല്‍ ഇതിനകം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കിഴക്കന്‍ ഗലീലി മേഖലയിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക