വെല്ലിംഗ്ടണ്‍: ന്യൂസിലന്റിലെ പ്രശ്സത ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറും ബോഡി ബില്‍ഡറുമായ റെയ്ഷെല്‍ ചേസ് (41) അന്തരിച്ചു. റെയ്ഷെലിന്റെ മകളാണ് മരണവാര്‍ത്ത അറിയിച്ചത്. പക്ഷേ മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ ന്യൂസിലന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് നീതിന്യായ മന്ത്രാലയ വക്താവ് പറഞ്ഞു.
ഫിറ്റ്നസിനെക്കുറിച്ചും സിംഗിള്‍ പേരന്റിംഗിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ നിരന്തരം പ്രചോദനാത്മകമായ പോസ്റ്റുകള്‍ പങ്കുവച്ചിരുന്ന ആളായിരുന്നു റെയ്ഷെല്‍. അഞ്ചു മക്കളുടെ അമ്മയായ ചേസിന് ഫേസ്ബുക്കില്‍ 1.4 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു.
‘ഞങ്ങളെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നയാളായിരുന്നു അമ്മ. ദയയുള്ളവള്‍. ഞങ്ങള്‍ക്ക് എപ്പോഴും നല്ല നല്ല ഉപദേശങ്ങള്‍ നല്‍കുമായിരുന്നു. ഒരുപാട് ആഗ്രഹങ്ങളുള്ള സ്ത്രീയായിരുന്നു. കൂടാതെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തു.എനിക്ക് അമ്മയെ മിസ് ചെയ്യുന്നുണ്ട്. ആ സ്നേഹം ഒരിക്കലും മറക്കില്ല” മൂത്ത മകള്‍ അന്ന ചേസ് മരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2015 ഫെബ്രുവരിയിലാണ് ക്രിസ് ചേസുമായുള്ള വിവാഹബന്ധം റെയ്ഷല്‍ വേര്‍പെടുത്തുന്നത്. പിന്നീട് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ക്രിസ് പിടിക്കപ്പെടുകയും 10 വര്‍ഷം തടവിലാവുകയും ചെയ്തു. വളരെ ചെറുപ്പത്തില്‍ ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റെയ്ഷല്‍ വിവിധ മത്സരങ്ങളില്‍ വിജയം കൈവരിച്ചിട്ടുണ്ട്്. 2011-ല്‍ ലാസ് വെഗാസില്‍ നടന്ന ഒളിമ്പിയ ബോഡി ബില്‍ഡിംഗ് ഇവന്റില്‍ പങ്കെടുക്കുന്ന ന്യൂസിലന്‍ഡില്‍ നിന്നുള്ള ആദ്യത്തെ വനിതയാണ് റെയ്ഷെല്‍ ചേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക