സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിനെതിരെ പ്രതിഷേധവുമായി ഇസ്രായേൽ. ഗസ്സയിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം ശക്തമാക്കിയതിനെതുടര്‍ന്ന് ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തതകർന്ന അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിൽ സാറ്റലൈറ്റ് വഴിയുള്ള സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഗസ്സയിലെ ചാരിറ്റി സംഘടനകള്‍ക്ക് ഒരുക്കുമെന്ന് ഇലോണ്‍ മസ്ക് അറിയിച്ചതിന് പിന്നാലെയാണ് എതിർപ്പുമായി ഇസ്രായേൽ രംഗത്തുവന്നത്.
എല്ലാ അർത്ഥത്തിലും മസ്കിന്റെ വാഗ്ദാനത്തെ എതിർക്കുമെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി ഷ്ലോമോ കാർഹി അറിയിച്ചു. ഇന്റർനെറ്റ് സേവനം ഹമാസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക