എറണാകുളം: കളമശേരി സ്ഫോടനത്തെത്തുടർന്ന് വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിച്ച് മെഡിക്കല്‍ ബോർഡ്. ചികിത്സയില്‍ കഴിയുന്ന ആളുകൾക്ക് സെക്കന്ററിതലത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് മെഡിക്കല്‍ ബോര്‍ഡ് കർശന നിർദ്ദേശം കൊണ്ടുവന്നത്.
വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മെഡിക്കല്‍ ബോര്‍ഡിൽ ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നു. ഇതുവരെ 52 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നിലവില്‍ 18 പേരാണ് ഐസിയുവിലുള്ളത്. ഇതിൽ 6 പേരുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക