ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലത്തിന് ജയിൽ ശിക്ഷ മതിയായിരുന്നു എന്നും വധശിക്ഷ പാടില്ലായിരുന്നുവെന്നും അസ്ഫാക്കിന്റെ സഹോദരി. വധശിക്ഷയ്ക്ക് എതിരെ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്നും അവർ പറഞ്ഞു. അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് പ്രതിയായ അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചത്.
കഴിഞ്ഞ ജൂലൈ 28നാണ് ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യ കൂമ്പാരത്തിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസ്സുകാരി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന 110ആം ദിവസമാണ് ശിക്ഷാവിധി. പ്രതിക്കെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക