സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. സ്വകാര്യ ബസുകളിൽ സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കണമെങ്കിൽ മാനദണ്ഡങ്ങൾ ഇറക്കേണ്ടത് കേന്ദ്രസർക്കാരാണ് എന്നും ഉത്തരവിറക്കിയ സർക്കാർ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
അതേസമയം സ്വകാര്യ ബസ്സിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർദ്ധന വരുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി രഘുരാമൻ കമ്മീഷനോട് ഡിസംബർ 31നു മുൻപേ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ബസ്സിൽ യാത്രാനിരക്കിൽ വിദ്യാർത്ഥികൾക്ക് ഇളവ് നൽകുന്ന പ്രായപരിധി 27 ആയി നിജപ്പെടുത്തുമെന്നും ഡിസംബർ 31നു മുൻപ് ഉത്തരവിറക്കി ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക