ഡല്‍ഹി: ബജാജ് ഫിനാന്‍സിന്റെ രണ്ട് വിഭാഗത്തിലുള്ള ഉല്പന്നങ്ങള്ക്ക് കീഴില്‍ വായ്പ നല്‍കുന്നത് നിര്‍ത്താലാക്കിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുസംബന്ധിച്ച ഉത്തരവ് ആര്‍ബിഐ പുറത്തിറക്കി. ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ഭാഗമായ ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പ ഉല്‍പ്പന്നങ്ങളായ ഇ കോം, ഇന്‍സ്റ്റ ഇഎംഐ കാര്‍ഡ് എന്നിവക്ക് കീഴിയില്‍ വായ്പ നല്‍കുന്നതാണ് നിര്‍ത്തലാക്കിയത്.
സെന്‍ട്രല്‍ ബാങ്കിന്റെ ഡിജിറ്റല്‍ വായ്പ മാര്‍ഗ നിര്‍ദേശങ്ങളിലെ നിലവിലുള്ള വ്യവസ്ഥകള്‍ കമ്പനി ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.’റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ വായ്പ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ നിലവിലുള്ള വ്യവസ്ഥകള്‍ കമ്പനി പാലിക്കാത്തതിനാല്‍ പ്രത്യേകിച്ച് ഈ രണ്ട് വായ്പ ഉല്പന്നങ്ങള്ക്ക് കീഴിലുള്ള വായ്പക്കാര്‍ക്ക് പ്രധാന വസ്തുതാ പ്രസ്താവനകള്‍ നല്‍കാത്തതും പ്രധാന വസ്തുതയിലെ പോരായ്മകളും കാരണം ഈ നടപടി അനിവാര്യമാണ്’ ആര്‍ബിഐ ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, നിലവിലുള്ള വീഴ്ചകള്‍ ബജാജ് ഫിനാന്‍സ് തിരുത്തിയാല്‍ ഉത്തരവ് പുനപരിശോധിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ആര്‍ബിഐ രജിസ്റ്റേര്‍ഡ് ആയിട്ടുള്ള നിക്ഷേപ-വായ്പ ബാങ്കിതര സാമ്പത്തിക കമ്പനിയാണ് ബജാജ് ഫിനാന്‍സ്. അതുകൊണ്ട് തന്നെ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നും വാണിജ്യ ഉപഭോക്താക്കളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാനും വായ്പ നല്‍കാനും കമ്പനിക്ക് സാധിക്കുമെന്നും ബജാജ് ഫിനാന്‍സ് തങ്ങളുടെ വെബ്സൈറ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക