വായ്പകൾ നൽകുന്നത് വെട്ടിച്ചുരുക്കാനൊരുങ്ങി പേടിഎം. ഉപഭോക്തൃ വായ്പകൾക്കുള്ള മാനദണ്ഡങ്ങൾ റിസർവ് ബാങ്ക് കർശനമാക്കിയ സാഹചര്യത്തിലാണ് നടപടി. 50,000 രൂപയിൽ താഴെ മൂല്യമുള്ള വായ്പകൾ നൽകുന്നത് പേടിഎം നിർത്തലാക്കുന്നതാണ്.
പേടിഎമ്മിന്റെ ഈ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണിയിൽ ഇന്ന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ചെറുകിട ഉപഭോക്തൃ വായ്പകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പേടിഎമ്മിന്റെ ഓഹരി കൂപ്പുകുത്തി. രാവിലത്തെ വ്യാപാരത്തിനിടെ 20 ശതമാനമാണ് തകര്‍ച്ച നേരിട്ടത്.
സുരക്ഷിതമല്ലാത്ത ഉപഭോക്തൃ വായ്പകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ആര്‍ബിഐ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഈയിനത്തിലെ വായ്പകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കമ്പനി തീരുമാനിച്ചിരുന്നു.
‘ബൈ നൗ പേ ലേറ്റര്‍’ പോലുള്ള സുരക്ഷിതമല്ലാത്ത വായ്പകള്‍ പകുതിയായി കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. മൊത്തം വായ്പാ വിതരണത്തിന്റെ 55 ശതമാനവും ഈയിനത്തിലാണുള്ളത്. നാല് മാസത്തിനുള്ളില്‍ ഈ വിഭാഗത്തിലെ വായ്പാ വിതരണം പകുതിയായി കുറയുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക