വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവകാശപ്പെട്ട് ഡോണള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പില്‍ തനിക്ക് 150 മില്യണ്‍ വോട്ടുകള്‍ കിട്ടുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഫോക്സ് ന്യൂസിലെ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
താന്‍ വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഒരിക്കലും ഒരു ഏകാധിപതിയായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണ്ടും പ്രസിഡന്റായി വൈറ്റ് ഹൗസിലെത്തിയാല്‍ പ്രതികാര നടപടികളുണ്ടാകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. 2016 മുതല്‍ 2020 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ട്രംപ് കഴിഞ്ഞ തവണ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനോട് തോല്‍ക്കുകയായിരുന്നു. 2020-ന് സമാനമായി വീണ്ടും ഒരു ട്രംപ്-ബൈഡന് പോരിനുള്ള സാധ്യതയാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക