തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പാർലമെന്റിൽ നിന്ന് തന്നെ പുറത്താക്കിയതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി ജനുവരി മൂന്നിന് പരിഗണിക്കുന്നതിനായി മാറ്റി. വിഷയം പഠിക്കാൻ സമയം വേണമെന്ന് പറഞ്ഞാണ് ഹർജി പരിഗണിക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശീയ തുടർന്ന് മഹുവയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയത്. മഹുവയുടെ പെരുമാറ്റം അധാർമികവും എംപിക്ക് ചേരാത്തതും ആണെന്ന് സമിതിയുടെ നിഗമനം അംഗീകരിക്കുന്നതായും ബഹുവയ്ക്കെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റി അവതരിപ്പിച്ച റിപ്പോർട്ട് ശബ്ദ വോട്ടോടെ പാസാക്കുകയും ചെയ്തു.
പാർലമെന്റിന്റ് ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് മഹുവ സുപ്രീം കോടതിയെ സമീപിച്ചത്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി റിയൽ എസ്റ്റേറ്റ് വ്യവസായിയായ ഹിരാനന്ദനിയിൽ നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നും പാർലമെന്റ് ലോഗിൻ ഐഡിയും പാസ്സ്വേർഡും സുഹൃത്ത് ഹരാനന്ദനിയുമായി പങ്കുവെച്ചെന്നും ബിജെപി എംപി നിഷികാന്ത് ദുബെ ആണ് മഹുവയ്ക്കെതിരെ ആദ്യം ആരോപണം ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക