രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെവേദി മാറ്റി. മണിപ്പൂർ നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഹൈക്കമാൻഡ് വേദി മാറ്റാൻ തീരുമാനിച്ചത്. ആളുകളെ കുറച്ച് പരിപാടി നടത്തേണ്ടെന്ന ഹൈക്കമാൻഡിന്റെ നിലപാടിനെ തുടർന്ന് തൗബാലിലേക്ക് യാത്രയുടെ വേദി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
തൗബാലിന് ശേഷം ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ നേരത്തെ നിശ്ചയിച്ച പോലെ യോഗവും സംഘടിപ്പിക്കും. ജോർഹാട്ടിൽ കണ്ടെയ്നറുകൾ പാർക്ക് ചെയ്യാൻ അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് അസമിൽ യാത്രയെ തടയാൻ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാൻ സർക്കാർ അനുമതി നൽകുന്നില്ല എന്ന് അറിയിച്ചെങ്കിലും യാത്രയുടെ അനുമതി സംബന്ധിച്ച് അസം സർക്കാർ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല. ഈ മാസം 14ന് മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോയി മുംബൈയിൽ അവസാനിക്കും. അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക