പ്രശസ്ത സംഗീത സംവിധായകന് കെ ജെ ജോയ് (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. ഇരുനൂറിലേറെ സിനിമകളില്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
1975 ല്‍ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. എന്‍സ്വരം പൂവിടും, കാലിത്തൊഴുത്തില്‍ പിറന്നവനെ, കസ്തൂരി മാന്മിഴി തുടങ്ങിയവ പ്രധാന ഗാനങ്ങളാണ്.
മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു.
നൂറോളം സംഗീത സംവിധായകര്‍ക്ക് വേണ്ടി അക്കോര്‍ഡിയനും കീബോര്‍ഡും വായിച്ച ബഹുമതിയുള്ള സംഗീതജ്ഞനാണ് അദ്ദേഹം. തുടക്കകാലത്ത് പള്ളികളിലെ ക്വയര്‍ സംഘത്തിന് വയലിന് വായിച്ച് കൊണ്ടാണ് സംഗീത രംഗത്ത് തുടക്കം.
1990 വരെ മലയാള ചലച്ചിത്രഗാനരംഗത്ത് സജീവമായിരുന്ന ജോയ് ഒരു കൂട്ടം കഴിവുള്ള ഗായകരേയും ഗാനരചയിതാക്കളേയും പരിചയപ്പെടുത്തിയിരുന്നു. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി.1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക