ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരന് മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. മര്‍ദ്ദനമേറ്റ പൈലറ്റ് അനൂപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരനായ സഹില്‍ കതാരിയയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.
Indigo passenger who hit captain was picked up by airport security personells
Delhi police says that we have received a complain and are taking legal action. #Indigo #Airport #avgeeks #aviation #delhipolice #Fog pic.twitter.com/QmEWLGEpmh
— Nikhil Lakhwani (@nikhil_lakhwani) January 15, 2024
യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കര്‍ശനമായ നടപടി യാത്രക്കാരനെതിരെ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മൂടല്‍മഞ്ഞ് കാരണം വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് പൈലറ്റിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്.
A passenger punched an Indigo capt in the aircraft as he was making delay announcement. The guy ran up from the last row and punched the new Capt who replaced the previous crew who crossed FDTL. Unbelievable ! @DGCAIndia @MoCA_GoI pic.twitter.com/SkdlpWbaDd
— Capt_Ck (@Capt_Ck) January 14, 2024
ഞായറാഴ്ച ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനം (6E-2175) മൂടല്‍മഞ്ഞ് കാരണം മണിക്കൂറുകളോളം വൈകിയതാണ് പ്രശ്നത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി ജ്യോതിരാദിത്യസിന്ധ്യയും രംഗത്തെത്തി. വിമാനത്തില്വെച്ചുള്ള ഇത്തരം അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും നിലവിലെ നിയമങ്ങള്‍ അനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും സിന്ധ്യ പറഞ്ഞു.
അതേസമയം ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാൽ ഗതാഗതം പ്രതിസന്ധിയിലായ സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ. ബോർഡ് ചെയ്യാൻ പറ്റാതിരിക്കുക, വിമാനങ്ങളുടെ കാലതാമസം, വിമാനങ്ങളുടെ റദ്ദാക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്.
മൂടല്‍മഞ്ഞ് കാരണം മതിയായ ദൃശ്യപരിധി ഇല്ലാത്തതിനാല്‍ ഡല്‍ഹിയില്‍ നിന്ന് പോകുന്നതും ഡല്‍ഹിയിലേക്ക് വരുന്നതുമായ നിരവധി വിമാനങ്ങളാണ് ഇന്നും മണിക്കൂറുകളോളം വൈകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക