കോഴിക്കോട് ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.പെൻഷൻ ലഭിക്കാത്തതിനാൽ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഹൈക്കോടതിയുടെ നടപടി. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന വി പാപ്പച്ചൻ ആണ് പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്തത്.
മുടങ്ങിയ പെൻഷൻ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരിയും കിടപ്പു രോഗിയുമായ മകളെ ഒരു വർഷം മുൻപ് ഭാര്യ മരിച്ചതോടെ അനാഥാലയത്തിൽ ആക്കിയിരുന്നു.
15 ദിവസത്തിനകം തന്റെയും മകളുടെയും പെൻഷൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി, ജില്ലാ കളക്ടർ, പെരുവണ്ണാമുഴി പോലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് ജോസഫ് പരാതി നൽകുകയും തുക അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്യും എന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുകയും ചെയ്തിരുന്നു. ഇതിൽ നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ജോസഫ് ജീവനൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക