തിരുവനന്തപുരം: കേരളത്തിലെ കച്ചവടം കുറഞ്ഞ മാവേലി സ്റ്റോറുകള്‍ അടയ്ക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ഭക്ഷ്യ മന്ത്രി ജി ആര് അനില്‍. മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒരു തൊഴിലാളിയെയും പിരിച്ചുവിടില്ലെന്നും ജി ആർ അനിൽ പ്രതികരിച്ചു.
മാവേലി സ്റ്റോറുകളുടെ കണക്കെടുക്കുന്നത് സ്വാഭാവിക നടപടിയാണ്. ധനപ്രതിസന്ധി മുന്നിൽകണ്ട് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ചില ക്രമീകരണങ്ങള്‍ വേണ്ടിവരും. മാവേലി സ്റ്റോറുകളുടെ പ്രതിസന്ധിയിൽ പരിഹാരം കണ്ട് മെച്ചപ്പെട്ട നിലയിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയെന്ന കുതന്ത്രമാണ് കേന്ദ്രത്തിന്റേതെന്നും മന്ത്രി വിമര്‍ശിച്ചു. ബിജെപി വിരുദ്ധ നിലപാടെടുക്കുന്നതില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നോക്കമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തിനെതിരെ നിലപാടെടുക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക