പാക്കിസ്ഥാനിൽ വീണ്ടും പ്രധാനമന്ത്രി പഥത്തിലെത്തി ഷഹബാസ് ഷെരീഫ്. ഇത് രണ്ടാം തവണയാണ് അദ്ദേഹം പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി എത്തുന്നത്. പാക്കിസ്ഥാൻ മുസ്ലിം ലീഗ് നേതാവാണ് ഷഹബാസ് ഷെരീഫ്. ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് ദേശീയ അസംബ്ലി ആണ്.
മൂന്ന് തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നവാസ് ഷെരീഫിന്റെ ഇളയ സഹോദരൻ കൂടിയാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഷഹബാസ് ഷെരീഫ്. 201 അംഗങ്ങളാണ് ദേശീയ അസംബ്ലിയിൽ ഇന്ന് നടന്ന വോട്ടെടുപ്പിൽ അദ്ദേഹത്തെ പിന്തുണച്ചത്. 92 വോട്ടുകൾ മാത്രമാണ് എതിർ സ്ഥാനാർഥിയായ പിടിഐയിലെ ഒമർ അയൂബ് ഖാന് ലഭിച്ചത്.
മുൻ പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് ആണ് ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി അദ്ദേഹം ഷഹബാസിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.
പാർട്ടിയുടെ ഉന്നതതല യോഗത്തിൽ വച്ചാണ് നവാസ് ഷരീഫ് ഷഹബാസിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസ് അധികാരമേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക