താൻ അർബുദ ബാധിതനാണെന്ന വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. താൻ അർബുദ ബാധിതനാണെന്നും അസുഖം സ്ഥിരീകരിച്ചത് ഇന്ത്യയുടെ സൂര്യ പര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണം നടത്തിയ ദിവസത്തിലാണെന്നും സോമനാഥൻ പറഞ്ഞു.
സ്കാനിങ് നടത്തിയതിൽ വയറ്റിലാണ് ക്യാൻസർ ബാധ കണ്ടെത്തിയത് എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത് ചന്ദ്രയാൻ 3 ദൗത്യം നടക്കുന്ന സമയത്താണ് എന്ന് വിശദീകരിച്ച അദ്ദേഹം ആ ഘട്ടത്തിൽ അത് വ്യക്തമായിരുന്നില്ലെന്നും അർബുദ സ്ഥിരീകരിച്ചപ്പോൾ ഈ വിവരം തനിക്കും കുടുംബത്തിനും ഞെട്ടൽ ഉണ്ടാക്കി എന്നും പറഞ്ഞു.
തുടർ പരിശോധനകൾക്കായി ചെന്നൈയിൽ പോയെങ്കിലും നാല് ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിനുശേഷം അഞ്ചാം ദിനം ജോലിയിൽ പ്രവേശിക്കുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു. അർബുദബാധയിൽ നിന്നും പൂർണ്ണമായ രോഗമുക്തി സാധ്യമാണോ എന്നത് നിശ്ചയം ഇല്ലെന്നും പരിശോധനകൾ നിരന്തരം നടത്തിവരുന്നുണ്ടെന്നും കീമോതെറാപ്പി ചികിത്സയ്ക്ക് താൻ വിധേയനായതായും അദ്ദേഹം പറഞ്ഞു.
അതേസമയം പരിശോധനകൾ നിരന്തരം നടത്തി വരുന്നുണ്ടെങ്കിലും തന്റെ ജോലികൾ അദ്ദേഹം തുടർന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക