അമരാവതി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ കല്ലേറിൽ ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് പരുക്ക്. വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ് കല്ലേറ് ഉണ്ടായത്. ജഗൻ മോഹൻ റെഡ്ഡിയുടെ നെറ്റിയിലാണ് പരുക്കേറ്റത്. മുഖ്യമന്ത്രി ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുമ്പോഴായിരുന്നു കല്ലേറ്. അപകടം നടന്ന ഉടന്‍ ബസിനുള്ളില്‍ കയറ്റി ഡോക്ടര്‍മാര്‍ ഇരുവര്‍ക്കും ചികിത്സ നല്കി.
അക്രമത്തിന് പിന്നിൽ ടിഡിപി ആണെന്ന് വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു.ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നുവെന്നാണ് വിവരം. റെഡ്ഡിയുടെ കൂടെയുണ്ടായിരുന്ന എംഎൽഎ വെല്ലംപള്ളി ശ്രീനിവാസിന് കല്ലേറിൽ കണ്ണിന് പരുക്കേറ്റിട്ടുണ്ട്.
മുറിവ് ഗുരുതരമല്ലെന്ന് പ്രാഥമിക പരിശോധന നൽകിയ ഡോക്ടർമാർ അറിയിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ജഗന് മോഹന്‍ റെഡ്ഡി യാത്ര പുനരാരംഭിച്ചു. ടിഡിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിജയവാഡയിലെ വൈഎസ്ആര്‍സിപി നേതാക്കള്‍ ആരോപിച്ചു. കടപ്പ ജില്ലയിലെ ഇടുപ്പുലുപായയിൽ നിന്ന് ശ്രീകാകുളം ജില്ലയിലെ ഇച്ചപുരത്തേക്ക് 21 ദിവസം നീളുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബസിൽ റെഡ്ഡി ആരംഭിച്ചത്.
സംഭവത്തെ തുടർന്ന് ചന്ദ്രബാബു നായിഡുവും തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനും അപലപിച്ചു. 175 അംഗ ആന്ധ്രാപ്രദേശ് നിയമസഭയിലേക്കും സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിലേക്കും മെയ് 13 ന് ആണ് തിരഞ്ഞെടുപ്പ്. 2019ൽ 151 നിയമസഭാ സീറ്റുകളിലും 22 ലോക്സഭാ മണ്ഡലങ്ങളിലും വൈഎസ്ആർസിപി വിജയിച്ചിരുന്നു. ഇത്തവണ ഭരണകക്ഷി ഒരു ടിഡിപി, ബിജെപി, ജനസേന എന്നിവയുടെ സഖ്യത്തിൽനിന്നുള്ള വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക