കരുവന്നൂർ കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളിൽ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് കൈമാറാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജിയിലാണ് പി എം എൽ എ കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 108 കോടി രൂപയുടെ സ്വത്തുക്കൾ നിക്ഷേപകർക്ക് നൽകുന്നതിൽ എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചത്.
പി എം എൽ എ നിയമത്തിലെ പുതിയ ഭേദഗതിയിൽ സ്വത്തുക്കൾ നിക്ഷേപകർക്ക് നൽകുന്ന കാര്യം അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കൾ നിക്ഷേപകർക്ക് നൽകുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ചു കൊണ്ടുള്ള സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
കരുവന്നൂർ കേസുമായി ബന്ധപ്പെട്ട 54 പ്രതികളിൽ നിന്നായി 108 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും സ്വത്തുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിട്ടുള്ളത്. 300 കോടിയോളം രൂപയുടെ നഷ്ടമാണ് ബാങ്കിന് സംഭവിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച പലർക്കും അവരുടെ പണം തിരികെ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകുന്ന കാര്യം പി എം എൽ എ നിയമത്തിലെ പുതിയ ഭേദഗതിയിൽ അനുവദിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയാണ് എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക