‘ബാബ ബർഫാനി’യെ ആരാധിക്കുന്ന അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന യാത്രക്ക് ജൂൺ 29-ന് തുടക്കമാകും. ഓഗസ്റ്റ് 19-ന് യാത്ര സമാപിക്കും. യാത്രക്ക് താല്പര്യമുള്ള തീർത്ഥാടകർക്ക് ഏപ്രിൽ 15 മുതൽ മുൻകൂർ ബുക്കിംഗ് നടത്തണമെന്ന് അമർനാഥ് ക്ഷേത്രം ഷ്രൈൻ ബോർഡ് അറിയിച്ചു.
ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന യാത്രക്കുള്ള രജിസ്ട്രേഷൻ ഈ മാസം 15 മുതല്‍ ആരംഭിച്ചു. വര്‍ഷത്തില്‍ മുപ്പത് മുതല്‍ നാല്‍പ്പത് ദിവസം വരെയാണ് ഇവിടെ തീര്‍ഥാടനത്തിനെത്തുവാന്‍ സാധിക്കുക.
പ്രദേശത്തെ കഠിനമായ കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും നേരിടാൻ കര്‍ശനമായ നിയന്ത്രണത്തോടെയും സുരക്ഷ ക്രമീകരണങ്ങളോടെയുമായിരിക്കും ഇത്തവണത്തെ യാത്ര ആരംഭിക്കുക. ഇതിനായി ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങള്‍ സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ജമ്മു കശ്മീര്‍ പോലീസിന്റെ ഭാഗമായ മൗണ്ടന്‍ റസ്ക്യു ടീമും ഇതിനോട് സഹകരിക്കും.
അമര്‍നാഥ് യാത്രികര്‍ക്കായുള്ള മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. യാത്രയുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. യാത്രയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ റിസര്വേഷനുകളിലേക്കുള്ള ലിങ്കുകളും കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പുകളും ആപ്പില്‍ ലഭിക്കും.
ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെ ഹിമാലയന്‍ മലനിരകളില്‍ 3880 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. ജമ്മു കശ്മീരിലെ അനന്ദനാഗ് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഠിനമായ കാലാവസ്ഥയും ഹിമാലയന്‍ ഭൂപ്രകൃതിയും കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ യാത്രകളിലൊന്ന് കൂടിയാണിത്. ശിവന് തന്റെ അമരത്വത്തിന്റെ രഹസ്യം പാര്‍വ്വതിക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമര്‍നാഥില്‍ വര്‍ഷത്തില്‍ പ്രത്യേക സമയത്തു മാത്രമാണ് പൂജകള്‍ നടക്കുന്നത്. പ്രകൃതി നിര്‍മ്മിതമായ ഈ ഗുഹാ ക്ഷേത്രം വര്‍ഷത്തില്‍ കൂടുതല്‍ സമയവും മഞ്ഞു മൂടിയ നിലയിലാണു കാണപ്പെടുന്നത്.
പ്രധാനമായും രണ്ട് വഴികളിലൂടെയാണ് ക്ഷേത്രത്തിലെത്താന്‍ സാധിക്കുക. ശ്രീനഗറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള വാല്‍ത്താല്‍ താഴ്വര വരെ ബസിലോ ടാക്സികളിലോ എത്തിയ ശേഷം കാല്‍നടയായി അമര്‍നാഥിലെത്താം. 14 കിലോമീറ്റര്‍ ദൂരമാണ് നടക്കേണ്ടത്. കൂടുതല്‍ സാഹസികത നിറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പഹല്‍ഗാം വഴിയുള്ള പാത തെരഞ്ഞെടുക്കാം. ജമ്മുവിലെ ഭഗവതി വഗറാണ് ഈ യാത്രയുടെ ബേസ് ക്യാമ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക