തൃശൂര്‍: പൂരവുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് സര്‍ക്കാര്‍. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസി കമ്മീഷണര്‍ സുദര്‍ശനെയുമാണ് തല്‍സ്ഥാനത്ത് നിന്നും മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പൂരം കാണാന്‍ എത്തിയ ആളുകളോടും മാധ്യമപ്രവര്‍ത്തകരോടും ഇവര്‍ തട്ടികയറുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇത് പ്രഥമ തെളിവായി കണക്കാക്കിയാണ് നടപടി.
സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും പൊലീസ് മേധാവിക്ക് നൽകിയ നിർദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാവും സ്ഥലംമാറ്റം നടപ്പാക്കുക. പുതിയ മൂന്ന് ഉദ്യോഗസ്ഥരുടെ പേരടങ്ങിയ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി നൽകി.
സംഭവത്തില്‍ ദേവസ്വവും പ്രത്രപ്രവര്‍ത്തക യൂണിയനും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ വിശദമായ അന്വേഷണത്തിനു ശേഷം പിന്നീട് നടപടി എടുക്കും. പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞതില്‍ പ്രതിഷേധിച്ച പുരം നിര്‍ത്തിവെച്ചിരുന്നു.രാത്രി പൂരം പകുതിവെച്ച് അവസാനിപ്പിച്ചു. ആനയെ മാത്രം പന്തലില്‍ നിര്‍ത്തി സംഘാടകര്‍ മടങ്ങി. വെടിക്കെട്ട് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പൊലീസ് ആളുകളെ തടഞ്ഞപ്പോഴാണ് തര്‍ക്കമുണ്ടായത്. ചരിത്രപ്രസിദ്ധമായ മഠത്തില്‍ വരവും നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക