ഈ മാസം 23 മുതൽ കുന്നംകുളം -കോഴിക്കോട് -ഗുരുവായൂർ -പറപ്പൂർ റൂട്ടിൽ ബസ് സർവീസ് അനിശ്ചിതമായി നിർത്തിവെച്ച് പണിമുടക്ക് നടത്തുന്നു. തൃശൂര്‍-കോഴിക്കോട് പാതയും പറപ്പൂര്, അടാട്ട് റോഡുകളും തകര്‍ന്ന് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്ന് വിവിധ ബസ് ഉടമ സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒരു വർഷത്തിലേറെയായി ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടുന്നതായി സംഘടന നേതാക്കൾ പറഞ്ഞു. ജനപ്രതിനിധികള്‍ക്കും പൊതുമരാമത്ത് വകുപ്പിനും ജില്ല ഭരണാധികാരികള്‍ക്കും നിരവധി നിവേദനം നല്‍കിയിട്ടും സമരം നടത്തിയിട്ടും നടപടിയുണ്ടാവാത്തതിനാലാണ് പണിമുടക്കുന്നത്. ബസ് ഉടമകൾ ബുധനാഴ്ച ജില്ല അധികാരികൾക്ക് പണിമുടക്ക് നോട്ടീസ് നൽകി.
കൂടാതെ റോഡ് മോശമായതിനാൽ മണിക്കൂറുകള്‍ വൈകിയാണ് ട്രിപ്പുകള്‍ പൂര്‍ത്തിയാക്കുന്നത്. ഗതാഗതക്കുരുക്കും റോഡ് തകര്‍ച്ചയും കാരണം അഞ്ച് മുതല്‍ 10 ലിറ്റര്‍ ഡീസൽ ബസുടമകള്‍ക്ക് അധികം ചെലവാകുന്നുണ്ട്. ബസുകളുടെ അടി തട്ടിയും ടയര്‍ പൊട്ടിയുമുണ്ടാകുന്ന സാമ്പത്തികനഷ്ടം വേറെയും. ഇൗ സാഹചര്യത്തില്‍ സര്‍വിസ് നടത്താനാവില്ലെന്ന് ഉടമകൾ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക