മാതാപിതാക്കള്‍ക്കൊപ്പം ഹൗസ്ബോട്ട് യാത്രയ്ക്കെത്തിയ മഹാരാഷ്ട്ര സ്വദേശിയായ രണ്ടു വയസുകാരി ആറ്റില്‍ വീണു മരിച്ചു. രാത്രികാല സൗന്ദര്യമാസ്വദിക്കുന്നതിനായി മുണ്ടയ്ക്കല്‍ പാലത്തിനു സമീപം പകല്‍യാത്ര അവസാനിപ്പിച്ച ഹൗസ്ബോട്ട് കരയില്‍ നങ്കൂരമിട്ടു. തുടര്‍ന്നു മാതാപിതാക്കളോടൊപ്പം ഹൗസ്ബോട്ടിന്റെ മുന്‍വശത്തെ തട്ടിലിരുന്ന് കളിക്കുന്നതിനിടെ കുട്ടി കായലിലേക്ക് വീഴുകയായിരുന്നു.
ഐടി ഉദ്യോഗസ്ഥനായ ശിവപ്രസാദും കുടുംബവും ഉച്ചയോടെയാണ് പള്ളാത്തുരുത്തിയില്നിന്നും ഹൗസ്ബോട്ട് യാത്ര ആരംഭിച്ചത്.കല്യാണിലെ ഫ്ളാറ്റ് നന്പര് ബി/602ല്‍ ശിവപ്രസാദ് ഷെട്ടിയുടെ മകള്‍ അന്വിത ഷെട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ നിര്‍മാണത്തിലിരിക്കുന്ന കൈനകരി മുണ്ടയ്ക്കല്‍ പാലത്തിനു കിഴക്കുഭാഗത്തായിരുന്നു അപകടം.
മാതാപിതാക്കളുടെ നിലവിളി കേട്ടു ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് വെള്ളത്തിനടിയില്‍നിന്നും കുട്ടിയെ കരയ്ക്കെടുത്തത്.തുടര്‍ന്ന് ശിവപ്രസാദും ഹൗസ്ബോട്ടിലെ ജീവനക്കാരും ആറ്റിലേക്കു ചാടി കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കുട്ടിയെ കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക