ആപ്പിള്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. അഞ്ച് ലക്ഷം അധിക തൊഴിലവസരങ്ങള്‍ 3 വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ ഇന്ത്യയില്‍ ഒരുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.ആപ്പിളിന്റെ നിര്‍മാണ സ്ഥാപനങ്ങളും വിതരണക്കാരും വഴി നിലവില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്.നിലവില്‍ രാജ്യത്തെ പ്രധാന തൊഴില്‍ ദാതാക്കള്‍ ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ രണ്ട് നിര്‍മാണ പ്ലാന്റുകള്‍ നടത്തുന്ന ടാറ്റ ഇലക്ട്രോണിക്സാണ്.
‘ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ജീവനക്കാരെ ജോലിക്കെടുക്കുകയാണ്.വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ആപ്പിളിന്റെ ഉപകരണ നിര്‍മാണ- അനുബന്ധ സ്ഥാപനങ്ങളും അടക്കം അഞ്ചു ലക്ഷത്തോളം പേര്‍ക്ക് ജോലി ലഭിക്കും’ പേരുവെളിപ്പെടുത്താത്ത മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആപ്പിള്‍ ഇതുവരെ തയ്യാറായിട്ടില്ല.
40 ബില്യണ്‍ ഡോളര്‍(ഏകദേശം 3.32 ലക്ഷം കോടി രൂപ) അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉത്പാദനം മെച്ചപ്പെടുത്താന്‍ ആപ്പിള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിള്‍ ഇന്ത്യയില്‍ വരുമാനത്തില്‍ ആദ്യമായി 2023ല്‍ മുന്നിലെത്തിയെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് അറിയിച്ചിരുന്നു.സാംസങ്ങാണ് ഇതേ കാലയളവില്‍ ഏറ്റവും കൂടുതല്‍ എണ്ണം ഉപകരണങ്ങള്‍ വിറ്റത്. ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 2023-24ല്‍ 100% വര്‍ധിച്ച് 12.1 ബില്യണ്‍ ഡോളറിലേക്കു ഉയർന്നു.ആപ്പിളിന്റെ ഈ നേട്ടം ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയെ തന്നെ ബാധിക്കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക