ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കൂറ്റന്‍ സ്കോറിനു മുന്നിൽ മുംബൈ ഇന്ത്യന്‍സ് വീണു. ഇത്തവണ ഡൽഹി ക്യാപിറ്റൽസ് 10 റൺസിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി.
മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ 24 റൺസ് വിജയത്തിന് വേണ്ടിയിരുന്ന മുംബൈക്ക് 14 റൺസ് മാത്രമാണ് നേടാനായത്. ഡൽഹി പടുത്തുയർത്തിയ 257 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഹാർദികിനും സംഘത്തിന്റേയും പോരാട്ടം 247ൽ അവസാനിച്ചു.
അർധസെഞ്ച്വറിയുമായി തിലക് വർമ ഒരിക്കൽകൂടി മുംബൈ നിരയിൽ തിളങ്ങി. ഇംപാക്ട് പ്ലെയറായെത്തിയ ഡൽഹി യുവപേസർ റാസിഖ് സലിം മൂന്ന് വിക്കറ്റുമായി മികച്ചുനിന്നു. സ്കോർ: ഡൽഹി 20 ഓവറിൽ 257-4, മുംബൈ: 20 ഓവറിൽ 247-9
258 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് തുടക്കത്തില്‍ ഇഷാന് കിഷന് ഗംഭീരമായി തുടങ്ങിയെങ്കിലും മറുഭാഗത്ത് രോഹിത് മെല്ലെപ്പോക്കായിരുന്നു. മുന്‍ ക്യാപ്റ്റന്‍ 8 പന്തില്‍ 8 റണ്‍സുമായി മടങ്ങി. പിന്നാലെ ഇഷാനും മടങ്ങി. താരം 14 പന്തില്‍ 20 റണ്‍സാണ് എടുത്തത്. പിന്നീട് സൂര്യകുമാര്‍ യാദവ് മികവോടെ തുടങ്ങി. രണ്ട് സിക്സും മൂന്ന് ഫോറും സഹിതം താരം 26 റണ്‍സെടുത്തു. എന്നാല്‍ അധികം നീണ്ടില്ല.
ഫ്രേസർ മക്ഗുര്‍കിന്റെ വെടിക്കെട്ടോടെയാണ് മത്സരത്തിന് തുടക്കമായത്. 27 പന്തിൽ 11 ഫോറും ആറ് സിക്സും സഹിതം 84 റൺസുമായി താരം ഒരറ്റത്ത് വെടിക്കെട്ട് നടത്തി. അഭിഷേക് പോറൽ 36 റൺസുമായി പിന്തുണ നൽകി.
ഷായി ഹോപ്പ് 41, റിഷഭ് പന്ത് 29 എന്നിവരും മികച്ച സംഭാവനകൾ നൽകി. എങ്കിലും അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ ട്രിസ്റ്റൺ സ്റ്റബ്സ് ആണ് ഡൽഹിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 25 പന്തുകളിൽ ആറ് ഫോറുകൾ രണ്ട് സിക്സും ഉൾപ്പടെ 48 റൺസുമായി സ്റ്റബ്സ് പുറത്താകാതെ നിന്നു.
63 റൺസുമായി തിലക് വർമ്മ എട്ടാമനായാണ് പുറത്തായത്. ഹാർദ്ദിക്ക് പാണ്ഡ്യ 46, ടിം ഡേവിഡ് 37 എന്നിവരും പൊരുതി നോക്കി. എങ്കിലും ലക്ഷ്യത്തിലേക്കെത്താൻ മുംബൈ നിരയ്ക്ക് കഴിഞ്ഞില്ല. ഡൽഹിക്കായി മുകേഷ് കുമാർ, റാഷിഖ് സലാം എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. മുകേഷ് കുമാറിനാണ് രണ്ട് വിക്കറ്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക