പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരിൽ വധുവിന്റെ വീട്ടുകാരാൽ കൊല ചെയ്യപ്പെട്ട കെവിന്റെ മൃതദേഹം കുമാരനെല്ലൂരെ വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് അലമുറയിട്ടു കരഞ്ഞ നീനുവിനെ സമാധാനിപ്പിക്കാൻ കെവിന്റെ അച്ഛനും ബന്ധുക്കളും നന്നേ പാടുപെട്ടു. നീനുവിന്റെ സങ്കടം കണ്ടു നിന്നവരുടെയും നെഞ്ചുരുക്കി. കെവിന്റെ മാതാവും സഹോദരിയും ദുഃഖം സഹിക്കാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കെവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. വൈകിട്ട് മൂന്നു മണിക്ക് കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
ഹർത്താലായിട്ടു പോലും വളരെ ദൂരെ നിന്നുള്ളവർ പോലും കെവിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിട്ടുണ്ട്. സ്ഥലത്തു വൻ പോലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്.
Also Read: ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് തപാൽ സമരം ശക്തമാകുമെന്ന് സംഘടനകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക