കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ യാത്രാ വാഹനങ്ങളുടെ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം തുടരും. രാത്രി 10 മുതല്‍ രാവിലെ ആറുവരെ എല്ലാ ദിവസവും കേരള, കര്‍ണാടക കെ.എസ്.ആര്.ടി.സി സ്കാനിയ ബസുകള്‍ക്ക് കടന്നുപോകാം.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്, കല്പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന്, കോഴിക്കോട് ജില്ല കലക്ടര്‍ യു.വി. ജോസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ദേശീയപാത എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. വിനയരാജ്, താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവന്, ഗിരീഷ് ജോണ്‍, ചുരം സംരക്ഷണ സമിതി ഭാരവാഹികള്‍ എന്നിവര്‍ ട്രയല്‍ യാത്രയില്‍ പങ്കെടുത്തു.
കണ്ണിന്റെ ഭംഗിക്ക് വേണ്ടി മസ്ക്കാര ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക