ഈ വർഷത്തെ അമർനാഥ് തീർത്ഥയാത്ര തുടങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഹിസ്ബുൾ മുജാഹിദിന്റേതെന്ന് സംശയിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. നിങ്ങൾ ഞങ്ങളുടെ അതിഥികളാണെന്നും ആക്രമിക്കാൻ ഉദ്ദേശമില്ലെന്നും അതിനാൽ സുരക്ഷയുടെ ആവശ്യമില്ലെന്നുമാണ് ഓഡിയോ സന്ദേശത്തിൽ അമർനാഥ് യാത്രക്കാരോടായി പറയുന്നത്. ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ റിയാസ് അഹമ്മദ് നായ്ക്കു എന്നയാളുടെ ശബ്ദസന്ദേശമാണിതെന്ന് കരുതുന്നു. 15 മിനിറ്റ് ദൈർഘ്യമുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിക്കുകയാണ്.
അമർനാഥ് യാത്രക്കാർക്കെതിരെ ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ശക്തമായ സുരക്ഷയാണ് തീത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് ഇന്റലിജൻസ് റിപ്പോർട്ട് ശരിയല്ലെന്ന് പ്രസ്താവിച്ചു കൊണ്ട് ഓഡിയോ സന്ദേശം പ്രചരിച്ചത്. ‘ തീർത്ഥാടകർ അവരുടെ മതപരമായ ബാധ്യത നിറവേറ്റാനാണ് വരുന്നത്. ഇത്തരക്കാർക്കെതിരെ ഞങ്ങൾ മുൻകാലത്തെങ്ങും അക്രമം നടത്തിയിട്ടില്ല. ഞങ്ങളുടെ പോരാട്ടം ഇത്തരം തീത്ഥാടകർക്കെതിരെയല്ല. സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നവർക്കെതിരെയാണ് ഞങ്ങൾ തോക്കെടുക്കുന്നത്.’ ഇങ്ങനെ നീളുന്നു ഓഡിയോ സന്ദേശം.
നാളെയാണ് അമർനാഥ് തീർത്ഥയാത്ര തുടങ്ങുന്നത്. കഴിഞ്ഞ വർഷത്തെ തീർത്ഥയാത്രയിലുണ്ടായ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു.
കാശ്മീരിൽ കാണാതായ പോലീസുദ്യോഗസ്ഥൻ ഭീകരസംഘടനയിൽ ചേർന്നെന്ന് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക