കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോട്ടയത്ത് അഞ്ച് ക്രിസ്ത്യൻ പുരോഹിതന്മാർ ബിജെപിയിൽ ചേർന്നു. ഫാദര്‍ .ജെ മാത്യൂ മണവത്ത് മണര്‍കാട്, ഫാദര്‍ .ഗീവര്‍ഗീസ് കിഴക്കേടത്ത് മണര്‍കാട് ഡീക്കന്‍, ആഡ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കന്‍, ജിതിന് കുര്യാക്കോസ് മൈലക്കാട്ട് മണര്‍കാട്, ഫാദര്‍ .തോമസ് കുളത്തുംഗല്‍ എന്നിവരാണ് ബിജെപി യിൽ ചേർന്നത്. കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങിൽ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില പ്രമുഖർ ബിജെപി യിലേക്ക് വരുമെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഇന്നത്തെ ചടങ്ങിലും അദ്ദേഹം ഇത് ആവർത്തിച്ചു. ഇന്നത്തെ ചടങ്ങ് കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ബി.ജെ.പിയുടെ കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായാണ് തങ്ങള്‍ അംഗത്വം എടുത്തതെന്ന് അച്ഛന്മാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക