ശബരിമല ക്ഷേത്രത്തിന്റെ അവകാശം തിരിച്ചു പിടിക്കാൻ മലയരയ മഹാസഭ സുപ്രീം കോടതിയിലേക്ക്. അയ്യപ്പൻ മലയരയനായിരുന്നെന്നും അദ്ദേഹത്തിന്റെ സമാധിസ്ഥലമാണെന്ന് ശബരിമലയെന്നും തങ്ങളുടെ സ്ഥലവും ആചാരങ്ങളുമെല്ലാം ബ്രാഹ്മണർ തട്ടിപ്പറിച്ചതാണെന്നും എെക്യമലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ സജീവ് വ്യക്തമാക്കി.
”ശബരിമലയില്‍ സ്ത്രീ പുരുഷ അന്തരം മലയരയ മഹാസഭ കാണുന്നില്ല. മലയരയ സമുദായത്തില്‍പ്പെട്ട സ്ത്രീയായിരുന്നു ശബരി. സമുദായത്തില്‍പ്പെട്ട യുവതികള്‍ നിലവില്‍ ശബരിമലയില്‍ പോകാറില്ല. ആരെങ്കിലും പോകുന്നതിന് സമുദായം എതിരുമല്ല. കാരണം ഒരു പരിഷ്കൃത സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്”‘- പി.കെ സജീവ് വ്യക്തമാക്കി. ശബരിമലയിലേയും കരിമലയിലേയും നടത്തിപ്പുകാര്‍ തങ്ങളായിരുന്നുവെന്നും 1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്ന് സജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക