വളരെ ചുരുങ്ങിയ കാലം കൊണ്ട് സാമൂഹ്യ മധ്യമങ്ങളില്‍ ഇന്ന് ഏറ്റവുമധികം തരംഗമാകുന്നത് ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോക്കാണ്. ടിക്ടോക് ഉപയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്നത് നമ്മള് മലയാളികള്‍ ആണ് എന്നാണ് ടിക്ടോക്കിനെ വാര്‍ഷിക അവലോകന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യം വെളിവാക്കുന്നതിനും, സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അതിന് അംഗീകാരം നേടിയെടുക്കുന്നതിനും ഉപകാരപ്രദമാണ് ഇത്തരം ആപ്പുകള്‍. എന്നാൽ ഇതില്‍ പലതരത്തിലുള്ള അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് അറിയതെയാണ് ഇത്തരത്തിലുള്ള പല ആപ്പുകളും ആളുകള്‍ ഉപയോഗികുന്നത് പ്രത്യേകിച്ചും പെൺകുട്ടികൾ.
യുവാക്കളാണ് ഇത്തരം ആപ്പുകള്‍ കൂടുതലും ഉപയോഗിക്കാറുണ്ടായിരുന്നത്. ഇപ്പോൾ പെണ്‍കുട്ടികളാണ് കൂടുതലും ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ ഇടങ്ങളിലെ സുരക്ഷിതത്വം എങ്ങനെയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്രത്തന്നെ സുരക്ഷിത്വം മാത്രമേ ഉള്ളു ഇത്തരം വേദികളിലെ വീഡിയോകള്‍ക്കും എന്ന് നിങ്ങൾ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ലോകത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ ടിക്ടോക് വീഡിയോകള്‍ ആണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ഇവയില്‍ നല്ലൊരു പങ്കും ദുരുദ്ദേശത്തോടുകൂടി തന്നെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നവയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
പെട്ടന്ന് പ്രശസ്തി നേടുന്നതിനായി പല പെണ്‍കുട്ടികളും അര്‍ധ നഗ്നരായിയുള്ള വീഡിയോകള്‍ ടിക്ടോക്കിലൂടെ പുറത്തുവിടാറുണ്ട്. എന്നാല്‍ ഇത്തരം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് പോണ് സൈറ്റുകളില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഇതിനായി പ്രത്യേകം മാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതില്‍ ഒളിച്ചിരിക്കുന്ന മറ്റൊരു അപകടം ബ്ലാക്ക്മെയിലിംഗാണ്. വീഡിയോകള്‍ മോര്‍ഫ് ചെയ്ത് പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുന്ന തരത്തിലേക്കുപോലും കര്യങ്ങള്‍ നീങ്ങുകയാണ്. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. മാത്രമല്ല ഇന്ത്യന്‍ പൗന്മാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ചൈന ആപ്പിനെ ഉപയോഗിക്കുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക