തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലെ പ്രതി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുകൂടിയാണെന്നാണ് ലഭിക്കുന്ന വിവരം.
വധശ്രമം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തല്‍, കുട്ടികള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് അരുണിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ബാലാവകാശ കമ്മീഷനും അരുണ്‍ ആനന്ദിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇളയകുട്ടിയുടെ മൊഴി പ്രകാരം അരുണിനെതിരെ കേസ് എടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക