രാജസ്ഥാനിൽ രാംനവമി റാലിക്ക് നേരെ കല്ലേറും വാഹനത്തിനു തീവയ്പും. പ്രദേശത്ത് ഹിന്ദു മുസ്ലിം സംഘർഷം തുടരുകയാണ്. അക്രമാസക്തരായ ജനങ്ങൾക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ജോധ്പൂരിലെ സൂര്‍സാഗറിലൂടെ റാം നവമി റാലി കടന്നു പോകവേ ഒരു കൂട്ടം ആളുകള്‍ റാലിക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്നുണ്ടായ ലഹളയില്‍ ആക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും വീടുകള്‍ നശിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ചെറിയ തോതില്‍ സമാനമായ രീതിയില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണം ഉണ്ടായതെന്നും പൊലീസ് നിരുത്തരവാദിത്തപരമായി പെരുമാറിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ ഒരു ഹിന്ദു കുടുംബം ആക്രമിക്കപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഹിന്ദു -മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു. പൊലീസ് കണ്ട്രോള് റൂമുമായി ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് സഹായം ലഭ്യമായില്ലെന്ന് ആക്രമിക്കപ്പെട്ട കുടുംബം ആരോപിച്ചു. എന്നാല്‍ റാംനവമി റാലി കടന്നു പോയത് കൊണ്ടാണ് കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്താന്‍ കഴിയാതിരുന്നതെന്ന് പൊലീസിന്റെ വിശദീകരണം.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക