മോഷണക്കുറ്റം ആരോപിച്ച് ഒരുകൂട്ടം ആളുകൾ മർദ്ദിച്ച് അവശനാക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത ആദിവാസി യുവാവ് മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു. ചിണ്ടക്കിയൂരിലെ 42 കുടുംബങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകില്ലെന്ന് തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്.
കുടിവെള്ളം, റോഡ് പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചും കാലങ്ങളായിട്ടുള്ള അവഗണനയ്ക്കുള്ള മറുപടിയായിട്ടുമാണ് ഇവരുടെ നീക്കം.
തനിക്കൊരു മകനെ തരാന്‍ പറ്റുമോയെന്ന് മധുവിന്റെ അമ്മ മല്ലി ചോദിക്കുന്നു. കേസില്‍ ഒരു പുരോഗതിയുമില്ലെന്ന പരാതിയും മല്ലിക്കുണ്ട്. അതേസമയം വിവിധ ആവശ്യങ്ങളുമായി നേതാക്കന്മാരെ സമീപിക്കുമ്പോൾ ഇനി തെരഞ്ഞെടുപ്പ് കഴിയട്ടെയെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക