ഈസ്റ്റർ ദിനത്തിൽ രാജ്യത്ത് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്ക 600 വിദേശീയരെ നാടുകടത്തി. 200 മുസ്ലിം പുരോഹിതന്മാരും നാടുകടത്തിയവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന് പിന്നിൽ രാജ്യത്തിനകത്തും സംഘടനകളാണെന്ന കണ്ടെത്തലിനെ തുടർന്നാണിത്. എന്നാൽ നിയമപരമായി രാജ്യത്തെത്തുകയും വിസാകാലാവധി കഴിഞ്ഞിട്ടും നാട്ടിൽ തുടർന്നവരെയുമാണ് നാടുകടത്തിയതെന്നാണ് ശ്രീലങ്കൻ ആഭ്യന്തരമന്ത്രി വജിര അബേവര്ധനെയുടെ വിശദീകരണം.
”രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ വിസാ സംവിധാനം പുനഃപരിശോധിക്കുകയും മത അദ്ധ്യാപകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി വിദേശത്തുനിന്നുള്ള മതാദ്ധ്യാപകരെ നിയമിക്കുന്ന മതസ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. അവരുമായി ഞങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍, അടുത്തകാലത്തായി തുടങ്ങിയ ഏതാനും സ്ഥാപനങ്ങളുണ്ട്. അവരിലേക്കാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെ”ന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്തുനിന്നുള്ള മതപുരോഹിതന്മാര് തദ്ദേശീയരായ ജനങ്ങളില്‍ മതമൗലികവാദം വളര്‍ത്തുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ശ്രീലങ്ക അവര്‍ക്കുള്ള വിസാചട്ടങ്ങള്‍ കര്‍ശനമാക്കിയതെന്നും അബേവര്‍ധനെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക