https://youtu.be/Qa1owyTxHv8
നെയ്യാറ്റിൻകരയിലെ വീട്ടമ്മയും മകളും ആത്മഹത്യത ചെയ് ത സംഭവത്തിൽ വഴിത്തിരിവ്. വീട്ടമ്മയുടെ ഭർത്താവ് ചന്ദ്രനടക്കം നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്നങ്ങളെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യകുറിപ്പ് നേരത്തെ ലഭിക്കുകയുണ്ടായി. ഇതിനെ തുടർന്നാണ് ഭർത്താവ് ‘ചന്ദ്രൻ അമ്മ കൃഷ്ണമ്മ,കൃഷ്ണമ്മയുടെ സഹോദരി ശാന്ത , സഹോദരി ഭർത്താവ് കാശിനാഥൻ’ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയിതത്. പോലിസിന്റെ അന്വേഷണത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതികൾ പറയുകയും ചെയിതു.
ബാങ്കിൽ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ ജപ്തി നടപടികളെ ഭയന്നാണ് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തെതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതോടെ സംഭവത്തിൽ വൻവഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കുടുംബ പ്രശ്നം കാരമാണ് ആത്മഹത്യ എന്നാണ് അമ്മ ലേഖയുടേയും മകള്‍ വൈഷ്ണവിയുടേയും കുറിപ്പില്‍ പറയുന്നത്. ഇരുവരും തീകൊളുത്തി മരിച്ച മുറിയുടെ ഭിത്തിയിൽ ഒട്ടിച്ച രീതിയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തത്.
ഭർത്താവ് ചന്ദ്രൻ വീട് ജപ്തി ചെയ്യും എന്ന അവസ്ഥ എത്തിയിട്ടും ഒന്നും ചെയ്തില്ലെന്നും സ്ഥലം വില്ക്കാന് ശ്രമിച്ചപ്പോള്‍ എതിര്‍ത്തുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. മാത്രമല്ല സ്ത്രീധനത്തിന്റെ പേരിലുളള പീഡനങ്ങള്‍ക്കും ലേഖ നിരന്തരം ഇരയായിട്ടുണ്ടെന്നും എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു.
ഭര്‍ത്താവ് ചന്ദ്രൻ രണ്ടാം വിവാഹത്തിന് ശ്രമിക്കുന്നുവെന്നും കൃഷ്ണമ്മ തന്നെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ബാങ്ക് ലോണ്‍ അടക്കാന്‍ വൈകിയത് കൊണ്ട് വീട് ജപ്തി ചെയ്യും എന്നുളള അവസ്ഥയില്‍ എത്തിയപ്പോള്‍ ലേഖയും മകളും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഇതുവരെ ആരോപിക്കപ്പെട്ടത്. കാനറ ബാങ്കിനെതിരെ വലിയ പ്രതിഷേധം ഉയരുകയും ബാങ്ക് ആക്രമിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ ബാങ്ക് ജപ്തിയെക്കുറിച്ച് പറയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക