ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട ദയനീയമായ പരാജയത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നു എന്ന തീരുമാനത്തിലുറച്ച് രാഹുൽ ഗാന്ധി. അതേസമയം രാഹുലിനെ അനുനയിപ്പിക്കാൻ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. രാഹുൽ രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതോടെ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ഫലം എത്തിയതിന് പിന്നാലെ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റിയിലാണ് രാഹുല്‍ ഗാന്ധി രാജി വെയ്ക്കാനുള്ള തീരുമാനം അറിയിച്ചത്. എന്നാല്‍ രാഹുലിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞിരുന്നു.
നിരവധി നേതാക്കളാണ് രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ഈ നീക്കത്തിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക